WELCOME

WELCOME TO KOZHIKODE.... ന്‍റെ ദുനിയാവിലേക്ക് ഇങ്ങക്കും സ്വാഗതം ....

Friday, July 22, 2011

ഗള്‍ഫ് പ്രവാസിയുടെ ദുരിതങ്ങള്‍ :


ജോലിസ്ഥലത്ത് നിന്നും ഒരു മണിക്ക് റൂമിലേക്ക് തിരിക്കുന്നതിനു വേണ്ടി ബസ്സ്‌ സ്റ്റോപ്പ്‌ലെത്തി 51 നമ്പര്‍ സിറ്റിബസ്സ്‌ന്‍റെ പാസ് കയ്യിലുണ്ട് സ്റ്റോപ്പില്‍ വേറെ ആരും ഉണ്ടായിരുന്നില്ല അകത്തു കയറി കാലൊടിഞ്ഞ ബെഞ്ചില്‍ കയറിയിരുന്നു. ചൂട് സഹിക്കുന്നതിലും അധികമായിരിക്കുന്നു 47 ഡിഗ്രീയാണ് ടി വി യില്‍ പറഞ്ഞത്. ഇത് അതിലും കൂടുതല്‍തന്നെ . സ്റ്റോപ്പ്‌ന്‍റെ മുകളിലെ തകിട് പഴുത്തു നില്‍ക്കുകയാണ് ചെറിയ മയക്കം തോന്നിതുടങ്ങി മുന്‍പിലൂടെ മലവെള്ളം ഒഴുക്കുന്ന പോലെ വിവിധതരം വാഹനങ്ങള്‍ ചീറിപായുന്നു തിരക്ക് പിടിച്ചു ചെറുതായികൊണ്ടിരിക്കുന്ന ദുനിയാവിലെ തിരക്കുള്ള ജീവിതങ്ങള്‍ ആയിരിക്കാം അവരുടേത് അതാണവര്‍ വാഹനം അത്രയധികം സ്പീഡില്‍ ഓടിക്കുന്നത് .

മയക്കത്തിനിടയിലും ഇടക്ക് ബസ്സ് വരുന്ന ദിശയിലേക്ക് നോക്കുന്നുണ്ട് എന്നിരുന്നാലു മനസ് എവിടെക്കെയോ യാത്ര ചെയ്യുന്നു അത് കടലും കടന്നു മാമല നാട്ടില്‍ എത്തിയിരിക്കുന്നു വീട്ടുകാരെയും നാട്ടുകാരെയും തൊട്ടുണര്‍ത്തി കൊണ്ട് യാത്ര അങ്ങിനെ തുടര്‍ന്നു കൊണ്ട് മയക്കത്തിലേക്ക് തന്നെ.

പെട്ടന്ന് സൈഡില്‍ നിന്നും ഊരഭാഗത്ത്‌ ഒരു ചവിട്ട് മുഖം കുത്തി തറയില്‍ വീണു ഞെട്ടി എഴുനേറ്റുനോക്കുംപോയെക്കും പിരടി ഭാഗത്ത്‌കൂടി ഒരു മാന്ത് വിണ്ടും താഴേക്ക് വീണു ഒരു വിതത്തില്‍ തപ്പിതടഞ്ഞ് എഴുനേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരുത്തന്‍ കുപ്പായത്തിന്‍റെ കോളര്‍ പിടിച്ചു വലിക്കുന്നു അവര്‍ അഞ്ചുപേരുണ്ടായിരുന്നു എല്ലാം പതിനഞ്ചു വയസിന്ന് താഴെ പ്രായമുള്ള കുട്ടികള്‍ അറിയാവുന്ന അറബി ഭാഷയില്‍കരഞ്ഞു യാചിച്ചു നോക്കി അത് കൂടുതല്‍ അവരെ രസിപ്പിച്ചു അവര്‍ തോണ്ടലും നുള്ളലും തുപ്പലും തുടര്‍ന്ന് കൊണ്ടിരുന്നു ഓടാന്‍ ഒരു ശ്രമം നടത്തി രക്ഷയില്ല അഞ്ചു പേരുടെ നടുവിലാണ് കുടുങ്ങിയിരിക്കുന്നത് ഇതിനിടയില്‍ പോക്കറ്റില്‍ ഉള്ള പൈസയും മൊബൈലും അവര്‍ കയ്ക്കലാക്കിയിരുന്നു . പേടസ് അവര്‍ക്ക്കിട്ടിയില്ല അതില്‍ സിവില്‍ ഡി യും മറ്റുമുണ്ടായിരുന്നു അത് രക്ഷപെട്ടു

ഒരു ബസ്‌ വന്നു നിന്ന് അതില്‍ നിന്ന് ഇന്ത്യകാരയവര്‍ എന്ന്‌ തോന്നിക്കുന്ന ചിലര്‍ ഇറങ്ങി ഒച്ചയുംബഹളവും കൂട്ടിനോക്കി അവര്‍ നോക്കി നില്‍ക്കാന്‍ പോലും നിന്നില്ല ഒരു കണക്കിന്ന് ജീവനും കൊണ്ട് ഓടുന്നപോലെ അവര്‍ പോയിക്കളഞ്ഞു ഇതിനിടയില്‍ സിറ്റി ബസും സ്റ്റോപ്പില്‍ നിറുത്താതെ പോയി. മക്കളുടെ ഭാഗ്യംകൊണ്ടോ മറ്റോ രണ്ടു മൂന്ന് മിസരികള്‍ സ്റ്റോപ്പ്‌ലെത്തി ഉടനെ തന്നെ അവര്‍ ഇടപെട്ടു രക്ഷപെടുത്തി. മിസരികളുമായി ഏറ്റുമുട്ടിയാല്‍ നടക്കില്ലാ എന്ന കാരണം കൊണ്ടാവാം പെട്ടെന്ന് തന്നെ പിറകിലേക്കുള്ളവഴിയിലൂടെ കുട്ടികള്‍ ഓടിമറഞ്ഞു

അവരുടെ പരാക്രമവും പൈസയും, മൊബൈലും നഷ്ട്ടപെട്ടതിലും ഉള്ള സങ്കടവും കൊണ്ട് സംസാരിക്കാന്‍കഴിഞ്ഞിരുന്നില്ല മിസിരികള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു പോലീസില്‍ പരാതി കൊടുക്കാന്‍ പറഞ്ഞു എന്നിട്ട്എന്തുകാര്യം അവിടുന്ന് കിട്ടുന്ന മറുപടി പലരും പറഞ്ഞു കേട്ടിടുണ്ട് കുട്ടികള്‍ അല്ലേ ? സാരമില്ലാ.. അല്ലെങ്കില്‍അവരെ കാണിച്ചു തരാന്‍ കഴിയോ? എന്നൊക്കെയായിരിക്കും അവരുടെ ചോദ്യം ഏതായാലും പോലീസില്‍പോകണ്ടാന്ന് തിരുമാനിച്ചു.

ഇതിനിടയില്‍ ബസ്സ്‌ വന്നു അതില്‍ കയറി ഇരുന്ന്‌ ചിന്തിച്ചുപോയി പണ്ട് അറബി വീട്ടില്‍ ജോലി ചെയ്തഹംസക്ക പറഞ്ഞ കഥകള്‍ മോനെ ... ഇവിടെ ഒരുത്തനും ഒറ്റ തന്തക്ക് ജനിക്കുന്നില്ല... എല്ലാം അറാത്ത് കളാണ് അതിനുള്ള പലകാരണങ്ങളും അന്ന് മുപ്പര്‍ പറഞ്ഞു തരികയും ചെയ്തിരുന്നു അന്ന് മുപ്പരോട് അറാത്ത് എന്നവാക്ക് തന്നെ തെറ്റാണ് എന്ന്‌ വാദിക്കുകയും ചെയ്തു കാരണം പല തന്തക്ക് എങ്ങിനെയാ പിറക്കുക ? മതമോ ശാസ്ത്രമോ തെളിയിക്കാത്തെ കാര്യയിട്ടാണ് തോന്നിയത്. ഇനി തന്തയില്ലാത്തവന്‍ എന്നാണുഅര്‍ത്ഥമാക്കുന്നതെങ്കില്‍ അതും തെറ്റ് തന്തയില്ലാതെ എങ്ങിനെ കുട്ടികള്‍? ആദമും, ഈശയും ഒഴികെ വേറെവല്ലവരുമുണ്ടോ എന്ന്‌ അറിയില്ല ഏതായാലും യുക്തിക്ക് നിരക്കതതായിട്ടാണ് പദം തോന്നിയത് അതുകൊണ്ട് കുട്ടികളെ അറാത്ത് എന്ന്‌ വിളിക്കണോ ? വേണ്ടാ ... ഇവര്‍ക്ക് യോജിക്കുന്ന പേര് മിര്‍ഗംങ്ങള്‍ക്ക് പിറന്നവര്‍ എന്നതാണ് നല്ലത് അതുകൊണ്ടാണ് അവര്‍ക്ക് മനസ്യനുള്ള വിവേജന ബുദ്ദി ഇല്ലാതായത് !